Pages

Saturday, January 18, 2020

തുടരുന്നു.. 12: രാധിയിലെ ജനജീവിതം





 രാധി എന്ന  ഗ്രാമത്തിന്റെ തലസ്ഥാനം, രാധി മിഡിൽ സെക്കൻഡറി സ്കൂളും, അതിനെ ചുറ്റിപ്പറ്റിയുള്ള നിയമങ്ങളുമാണ്. ഗ്രാമത്തിലെ ദിനചര്യകൾ പോലും സ്കൂൾ സമയത്തിനനുസരിച്ച് ക്രമീകരിച്ചവ. രാധിയിലെ ഒരു വീടും താഴിട്ടുപൂട്ടി കണ്ടിട്ടില്ല. വാതിലുകളും ജനലുകളും ആരും കൊട്ടിയടക്കാറില്ല. ഒരു വീടിന് പോലും മതിലുകളും വേലിക്കെട്ടുകളും കണ്ടില്ല. സ്വന്തമായി സ്ഥലം ഇല്ലാത്തവർക്കും, കൃഷിഭൂമി ഇല്ലാത്തവർക്കും വിശാലമായ മല വെട്ടിയൊതുക്കി സ്വന്തമാക്കാൻ അധികാരമുണ്ട്. പക്ഷേ എല്ലാറ്റിനും ഒരു പരിധിയും, കർശനമായ നിയമവും ഉണ്ട്. പരിസ്ഥിതി നിയമങ്ങൾ എഴുതി വയ്ക്കാതെ തന്നെ എല്ലാവരും പാലിക്കുന്നു. 


 ശനിയും ഞായറും ഭൂട്ടാനി കൾക്ക് വിനോദത്തിന്റെയും, വൃത്തിയാക്കലിന്റെയും  ദിനങ്ങളാണ്. വീടുകൾ വൃത്തിയാക്കലും പൂജകളും ശനിയാഴ്ചകളിൽ പതിവാണ്. ഈ ദിവസങ്ങളിലെ പതിവുകാഴ്ചകൾ നല്ല രസം ഉള്ളവയാണ്. എല്ലാ വീടിനു മുന്നിലും ബ്ലാന്കെറ്റ്കളും, ക്യുഎൻലിറ്റികളും, സ്വെറ്ററുകളും എന്നു വേണ്ട കുക്കിംഗ് പോട്ടുകളും, പാത്രങ്ങളും വരെ കഴുകി ഉണക്കുന്നത് കാണാം. കട്ടി പുതപ്പിന്റെ  കനമുള്ള ഗോകളും, കിറകളും കഴുകി ഉണക്കുന്നത് അന്നുതന്നെ. 
 നമ്മുടെ നാട്ടിലെ പോലെ നിത്യവും രാവിലെ കുളിച്ചു കുറി തൊട്ട്, തുണിയെല്ലാം നനച്ച് കഴുകി, ജോലി കഴിഞ്ഞു വന്ന് വീണ്ടും കുളിക്കുന്ന ശീലം ഒന്നും അവടെ നടക്കില്ല. തണുപ്പ് തന്നെ കാരണം. മൂന്ന് ദിവസം ഒരേ വസ്ത്രം ധരിച്ചാലും മുഷിവ് തോന്നുകയില്ല. കുട്ടികളെ ന്നല്ല, മുതിർന്നവരും, ആഴ്ചയിലൊരിക്കലെ വിശദമായി കുളിക്കുക യുള്ളൂ. അത് ഒരു ഒന്നൊന്നര കുളി തന്നെ. പുറത്ത് അടുപ്പുകൂട്ടി, വലിയ ഒരു ചെരുവത്തിൽ വെള്ളം ചൂടാക്കി, വിശാലമായി കുളിച്ചു,  പലതരം സൗന്ദര്യക്കൂട്ടുകൾ പുരട്ടി, സുഗന്ധ ലേപനങ്ങൾ പൂശി, ഉച്ചഭക്ഷണവും കഴിഞ്ഞ് എല്ലാവരും പുറത്തിറങ്ങും. ശനിയാഴ്ച ഉച്ചമുതൽ, ഞായറാഴ്ച രാവേറും  വരെ കളിചിരികളുടെയും വിനോദങ്ങളുടെയും തിരക്കുകൾ കേൾക്കാം... 



 തലമുടിയിൽ പരീക്ഷണം നടത്താൻകേമന്മാർആണ് ഭൂട്ടാനിലെ പുതിയ തലമുറ. പലതരം  മുടിവെട്ടാണ് ഓരോ  തവണയും പരീക്ഷിക്കുക. മുടിവെട്ടാൻ ബാർബർഷോപ്പ് എന്ന രീതി ഭൂട്ടാനിലെ ഗ്രാമങ്ങളിൽ ഒന്നുമില്ല. എല്ലാവരും പരസ്പരം മുടി വെട്ടും. ചെറിയ കുട്ടികളുടെ മുടി രക്ഷിതാക്കൾ വെട്ടും. കുറച്ചു വലുതായാൽ സുഹൃത്തുക്കൾക്കാണ് ഇതിനുള്ള അധികാരം. ഇന്ത്യയിൽ നിന്ന് വന്ന അധ്യാപ കർക്ക് ഇതൊന്നും  ശീലം ഇല്ലാത്ത   തിനാൽ മുടി വെട്ടൽ ഒരു ചടങ്ങു തന്നെയാണ്. സഹപ്രവർത്തകരോട് പറയാനുള്ള മടി കാരണം, വലിയ ക്ലാസ്സുകളിലെ കുട്ടികളിൽ, മിടുക്കനായ മുടി വെട്ടുകാരനെ മുൻകൂട്ടി  ബുക്ക് ചെയ്യും. അവനാണെങ്കിൽ അത് വലിയ ഒരു അംഗീകാരമാ    യി, നാലാളോട് പറഞ്ഞു, സഹായത്തിനു ഒരു കൂട്ടുകാരെനെയും കൂട്ടി, നേരം വെളുക്കുമ്പോഴേക്കും ഹാജരാകും. മു  ടി  ചീകുന്ന ലാഘവത്തിൽ മുടി വെട്ടും കഴിഞ്ഞു പുഞ്ചിരിച്ചു നിൽക്കും. നന്ദി സൂചകമായി പണം എന്തെങ്കിലും നൽകിയാൽ വാങ്ങിക്കാതെ ഒരു കപ്പ് ചായ മാത്രം വാങ്ങി കുടിച്ചു സ്‌ഥലം വിടും. എന്നിട്ട് ക്ലാസ്സിലെ കുട്ടികളോട് പറയും... സാറിന്റെ ഹെയർ സ്റ്റൈൽ എങ്ങനെയുണ്ട്, ഞാനാണ് സ്ഥിരംം ഹെയർ സ്റ്റൈലിസ്റ്റ്് എന്നൊക്കെ്. അവർക്ക്  അ  തൊക്കെ വലിയ അംഗീകാരമാണ്.  അധ്യാപകരുടെ കൈയും, കാലും, തരം കിട്ടിയാൽ തലയും  വെട്ടുന്ന  നമ്മു ടെ  നാടിന്റെ അവസ്ഥയിൽ, അധ്യാപകരുടെ തലമുടി വെട്ടി കൊടുക്കുന്ന കുട്ടികൾ എനിക്കത്ഭുതമായി. 

മിക്ക ശനിയാഴ്ച കളിലും ഗൃഹനാഥൻമാർ 
ഒത്തു കൂടി പഞ്ചായത്ത്‌ഹൌസിൽ നാട്ടുകൂട്ടം.  ഇതിനകത്താണ്ഗൗരവമുള്ള എന്തെങ്കിലും  ഉണ്ടെങ്കിൽ  ചർച്ചക്കിടുക  . 


ശനിയാഴ്ചകളിൽ രാവിലെ തന്നെ ഏതെങ്കിലും ഒരു വണ്ടി ജില്ലാ ആസ്ഥാനമായ ട്രാഷിഗാമിലേക്കു  പുറപ്പെടും.ഓഫീ സ് കാര്യങ്ങൾക്കോ, ആശുപത്രിയിൽ പോകേണ്ട വർ   ക്കോ,  സാധന സാമഗ്രികൾ  വാങ്ങിക്കേണ്ട വർക്കോ അതിൽ കയറാം . ഒരു പരിധി വരെ ആളുകളെ കുത്തി കയറ്റി പോകുന്ന ശനിയാഴ്ച വണ്ടി നല്ല ഒരു  ആശ്വാസമാണ്.. ജില്ലാ ആസ്ഥാനത്തെ മാർക്കറ്റുകൾ ശനിയും ഞായറും സജീവമാണ്. അതിനാൽ തന്നെ അവിടെയുള്ള മിക്ക ഇന്ത്യക്കാരെയും അവധി ദിവസങ്ങളിൽ  ട്രെഷികം ചന്തയിലും, റെസ്റ്റാറാന്റെലും, ബുദ്ധ അമ്പലങ്ങളിലും കാണാം  ഇന്ത്യക്കാരെ കാണുന്നതിനും, കൊച്ചുവർത്തമാനം പറയുന്നതിനു വേണ്ടി  മലയിറങ്ങി പോയ എത്രയോ ശനിയാഴ്ചകൾ.  
    ഇരുപതും, മുപ്പതും വർഷങ്ങളായി രാധി എന്ന ഇട്ടാവട്ടത്തിൽ കഴിയുന്ന ജനങ്ങൾ ഉണ്ട്. ഉടുക്കാനുള്ള വസ്ത്രവും, കഴിക്കുവാനുള്ള ഭക്ഷ്യവിഭവങ്ങളും സ്വയം ഉണ്ടാക്കുന്ന അവർ അതിൽ സന്തുഷ്ടരാണ്.

 സ്ത്രീകൾ പലഹാരം പണികളും, നെയ്ത്തിന്ങ്ങളുടെ കച്ചവടവും, എല്ലാം ചെയ്യുന്നത് വാരാന്ത്യത്തിൽ ഏതെങ്കിലുമൊരു അങ്കണത്തിൽ ഒത്തുകൂടി ആവും. ജില്ലാ ആസ്ഥാനത്ത് പോയവരും ഉച്ചയോടുകൂടി തിരിച്ചെത്തും. ഉച്ചഭക്ഷണം കഴിഞ്ഞാൽ നാട്ടുകാരും, അധ്യാപകരും, കുട്ടികളും പല പല വിഭാഗങ്ങളായി പലതരം കളികളിൽ ഏർപ്പെടും.ഭൂട്ടാനി കളുടെ പ്രധാന വിനോദം "കുറു  മാച്ച് "ആണ് . ചെറിയ അമ്പുകൾ ലക്ഷ്യസ്ഥാനത്തേക്ക് എയ്ത് പോയിന്റ് കൾ നേടുന്ന കളി. എത്രനേരം കളിച്ചാലും ഒരു ഭൂട്ടാൻ നിക്കും മടുക്കാത്ത ദേശീയ വിനോദം.

 ട്രക്കിങ് എന്നും പറഞ്ഞു കാടും മലയും കയറുന്നത് ഭൂട്ടാനിലെ കൗമാരക്കാരു   ടെ പ്രധാന സമയം പോക്ക് ആണ്.  
 ഭൂട്ടാനികൾക്ക് ഇതെല്ലാം ഒരു ശീലമാണ്.. എത്ര നടന്നാലും തളരാത്ത വരാണ് ഇവർ.. 

 ശനിയാഴ്ച രാത്രികളിൽ ഗ്രാമത്തിലെ ഏതെങ്കിലും ഒരു വീട്ടിൽ പൂജകൾ നടക്കും. അതിനായി മലയിറങ്ങി വരുന്ന ലാമ സന്യാസികൾ ധാരാളമുണ്ട്. പ്രേതം ഭൂതാ ദി കളെയും, ദുഷ്ട ആത്മാക്കളെയും, അവർ ഇന്നും വിശ്വസിക്കുന്നു. ദേഹത്ത് ഒരു ചൊറി വന്നാൽ പോലും പിശാചിന്റെ കോപം ആണെന്ന് കരുതി പൂജ ചെയ്യും.. നമ്മുടെ നാട്ടിലെ പോലെ ചിലവേറിയ തൊന്നുമല്ല ഇവിടുത്തെ പൂജകൾ. കാരണവന്മാർക്ക് കള്ളും തവിടും കൊടുക്കുന്ന പോലെ," അറ  "എന്ന ലഹരി പാനീയവും, കുറച്ച് ഉണക്ക മാംസവും നേദി ച്ചാൽ മതി. നേദിച്ച ഭക്ഷണം ലാമമാർ കഴിച്ച് ദോഷം എല്ലാം പ റന്നു പോയെന്ന് വിശ്വസിക്കാൻ ആണ് അവർക്കിഷ്ടം.


 ഞായറാഴ്ചകളിൽ അപൂർവ്വം ചില കച്ചവടക്കാരും, ടൂറിസ്റ്റുകളും വന്നാൽ അതിന്റെ ഓളം രാധിക ഗ്രാമം മുഴുവനും അറിയാം. എല്ലാദിവസവും എല്ലാവർക്കും എല്ലാവരെയും കാണണം. എന്തെങ്കിലും അസുഖം കാരണം പുറത്തിറങ്ങാതിരുന്നാൽ എല്ലാവരും അന്വേഷിചെത്തും. മലയാളി അധ്യാപകരോട് അവർക്ക് പ്രത്യേക സ്നേഹം ആണ്. വിദ്യാർത്ഥികളുടെ വീടിനു മുന്നിലൂടെ നടന്നു പോകുമ്പോൾ, കൈപിടിച്ച് അകത്ത് കയറ്റി ഒരു കപ്പ് ചായ കുടിപ്പിച്ചെ വിടൂ.. ഇപ്പോൾ വരുന്നില്ല പിന്നെ വരാം എന്നു പറഞ്ഞാൽ പരിഭവം കാണിക്കും

 ഒഴിവു നേരങ്ങളിൽ നെയ്‌തി നു പുറമേ പലതരം കമ്പിളി നൂൽ വേലകൾ ചെയ്യുന്നത് ഭൂട്ടാനി 
 എന്തെങ്കിലും ചെറിയ തമാശകൾ കേട്ടാൽ പോലും പൊട്ടിച്ചിരിക്കുന്ന വരാണ് ഇവിടത്തെ ആളുകൾ. അതിനാൽ തന്നെ ചിരിച്ച് ചിരിച്ച് അവരുടെ കവിളുകൾ ചുവന്നുതുടുത്തുരിക്കും.
 ആഭരണങ്ങൾ ഒന്നും അവർ ഉപയോഗിക്കാറില്ല. സ്വർണ്ണവും വെള്ളിയും അവർ കണ്ടിട്ടേയില്ല. പുതുതലമുറ മാത്രം ഇപ്പോൾ കാതുകുത്താൻ തുടങ്ങുന്നു. സമയം അറിയാൻ ഒരു വാച്ചു പോലും കെട്ടുന്ന ശീലം അവർക്കില്ല. 

നമ്മുടെ നാട്ടിലെ പോലെ പരാതിയും പരിഭവവും പറഞ്ഞ, വിയർത്ത് കുളിച്ച് ക്ഷീണിച്ച, സ്വന്തം കാര്യം പോലും നോക്കാതെ,  നിന്ന് തിരിയാൻ പോലും നേരമില്ലാത്ത സ്ത്രീകൾ അവിടെയില്ല. എപ്പോഴും സന്തോഷം ഉള്ളവരാണ് ഭൂട്ടാനി ലെ ജനങ്ങൾ മുഴുവനും. ഗ്രാമങ്ങളിൽ അതൊരു ഇത്തിരി കൂടുതലുമാണ്. വിഭവങ്ങളും ആചാരങ്ങളും കുറവായതിനാൽ വീട്ടുജോലികളും കുറവാണ്. തണുപ്പ് രാജ്യം ആയതിനാൽ ചൂടുള്ള ഭക്ഷണം മാത്രമേ അവർ കഴിക്കൂ. വിശക്കാൻ തുടങ്ങുമ്പോൾ മാത്രമേ അരി ഇടൂ. ഇലക്ട്രിക് കുക്കറിൽ അരി വേവാൻ 10 മിനിറ്റും, ഇലക്ട്രിക് ചീനച്ചട്ടിയിൽ കറി യാവാൻ 5 മിനിറ്റ്. 15 മിനിറ്റ് കൊണ്ട് ഭക്ഷണം റെഡി. ഭക്ഷണമുണ്ടാക്കലും വിളമ്പൽ ഉം പാത്രം കഴുകലും എല്ലാം ആണും പെണ്ണും ഒരുമിച്ചാണ് ചെയ്യുക.
 വൈകുന്നേരങ്ങളിൽ പച്ചവിരിച്ച പുൽത്തകിടിയിൽ കൂട്ടമായിരുന്നു തമാശകൾ പറഞ്ഞ്് പൊട്ടിച്ചിരിക്കുന്ന ഭൂട്ടാനി  പെണ്ണുങ്ങളോട് സത്യത്തിൽ അസൂയ തോന്നും. എത്ര മനസ്സുതുറന്നാണ് അവർ ഇടപഴകുന്നത്. നമ്മളെ അവരിലൊരാളായി കരുതും. കൂട്ടുകൂടാൻ ചെന്നില്ലെങ്കിിൽ അവർക്ക്് വിഷമം  ആകും.

 താഴ്വര പട്ടണത്തിലോ, ദൂരെയുള്ള തലസ്ഥാന നഗരത്തിലോ, പോയി തിരിച്ചു വരുന്നവർക്ക് ഗംഭീരസ്വീ കരണമാണ്. വരുന്നയാൾ എല്ലാവർക്കുമായി എന്തെങ്കിലുമൊക്കെ കരുതിയിരിക്കും.  "ബോർ അടിക്കുക "എന്ന വാക്ക് ഒരു ഭുട്ടാ നിയും ഒരിക്കൽപോലും പറയുന്നതായി കേട്ടില്ല. എപ്പോഴും പുഞ്ചിരിച്ചു, സമാധാനത്തോടെ, യാതൊന്നിനെ കുറിച്ചും ആകാംക്ഷ ഇല്ലാതെ, ഉൽക്കണ്ഠ പെടാതെ ഹരിത ഭൂമിയിൽ ഹരിതാഭരായി ജീവിക്കുന്നവരാണ് രാധി യിലെ മുഖങ്ങൾ എല്ലാം.
 

No comments:

Post a Comment

വർഷങ്ങൾക്ക് ശേഷം...

@ 𝕤𝕒𝕔𝕣𝕖𝕕 𝕙𝕖𝕒𝕣𝕥 𝕔𝕠𝕝𝕝𝕖𝕘𝕖       𝕊𝕙𝕠𝕣𝕒𝕟𝕦𝕣...... അതെ 20 വർഷങ്ങൾക്ക് ശേഷം വീണ്ടുമൊരു ഒത്തുകൂടൽ. രണ്ടുമൂന്നു വർഷക്കായി ഗ്...